തീവണ്ടി യാത്ര
ഭൂതകാലക്കെടുതികളെ വിടുതലേകി മൗനമായി,
മനമോ യാത്രക്കൊരുങ്ങി ദൂരെയെങ്ങോരിടത്തി-
ൽനിന്നും പിന്നിട്ടുമറന്ന വഴികളിൽക്കണ്ട മുഖമോ,
മുഖംമൂടികളോ മറന്നിടുന്നു മിദ്യയല്ല സത്യമാണി-
തെന്നു സ്വയമുരുവിട്ടിതാ തീവണ്ടി ഞാനറിയാതെ-
യുരുളുന്നു മന്ദമായി ,യാത്രികരെല്ലാം തട്ടിയും,
തലോടിയും ,ഭംഗിവാകിനാൽ കൂരമ്പു തൊടു-
ത്തുവരിഞ്ഞെൻ മാറിടമൊക്കെയും, ഹേ യാത്രിക!
നിന്നോടു ഞാനെന്നേ ക്ഷമിച്ചതാ എന്നിട്ടുമെന്തേ
ഒളിയമ്പുമായി ഈ യാത്രക്കു ഭംഗമേകാൻ മോഹ
മായി തക്കങ്ങൾ തേടുന്നു?മുൻപാതകളിലെനിക്കു
നഷ്ടമായമ്മയെന്നത്തേജസും വാക്കുകളിനിയു-
ണ്ടോയേതുഗ്രഥത്തിലുമാപദത്തിനു നിർവചനമേകാൻ ,
സഖേ.ഉമിത്തീ നീറുമകക്കാമ്പുമായേകനായി
ശാന്തനായി വരുമിടങ്ങളും പുതുപാതകളും തേടി
കൂട്ടിനു നീയുണ്ടു ഭഗവാനെ വഴികാട്ടുവാനെൻ
തേരാളിയായി ,ഗീതയും കേട്ടു നാമറിയാതെ
തീവണ്ടിയോ നീങ്ങയല്ലോ.
വിനീതമായി
SSunju Sreevallaba
No comments:
Post a Comment